Your Image Description Your Image Description

സൗദിയിലെ ഇൻറർനെറ്റ് ഉപഭോക്താക്കളിൽ 21.5 ശതമാനവും വിവിധ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കമ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമീഷൻ പുറത്തിറക്കിയ ‘സൗദി ഇന്‍റർനെറ്റ് 2024’ റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ 27.3 ശതമാനമായ 20-29 പ്രായമുള്ള യുവജനങ്ങളാണ് എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രഫഷനൽ, വിദ്യാഭ്യാസ, വിനോദ മേഖലകളിലെ എല്ലാ തലങ്ങളിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഈ പ്രായ വിഭാഗത്തിന്‍റെ അവബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായാണ് റിപ്പോർട്ട്. 10 മുതൽ 19 വരെ പ്രായ വിഭാഗത്തിൽ 26.4 ശതമാനം എ.ഐ ഉപയോഗ നിരക്ക് രേഖപ്പെടുത്തി. ഇത് വിദ്യാഭ്യാസപരവും സൃഷ്ടിപരമായ മേഖലകളിൽ യുവതലമുറയിൽ എ.ഐ ഉപകരണങ്ങൾ സ്വീകരിക്കുന്നതിലേക്കുള്ള ആദ്യകാല പ്രവണതയെ സൂചിപ്പിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഉപയോഗ നിരക്കുകളിൽ ക്രമേണ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *