Your Image Description Your Image Description

കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും വാഹനാപകടങ്ങളിലും മരിച്ചത് 180 പേർ. ഈ വർഷം ആദ്യ പാദത്തിൽ 44 പേരും അപകടങ്ങളിൽ മരിച്ചു. കഴിഞ്ഞവർഷം തീപിടിത്തം, രക്ഷാപ്രവർത്തനങ്ങൾ എന്നിങ്ങനെ 16,144 കേസുകൾ കൈകാര്യം ചെയ്തു. ഈ വർഷത്തെ ആദ്യ പാദത്തിൽ റിപ്പോർട്ടുകളുടെ എണ്ണം 3,398 ആണ്.

ഇതിൽ വലിയൊരു ശതമാനവും വീടുകൾക്കും വാഹനങ്ങൾക്കും തീപിടിച്ച കേസുകളാണെന്നും ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിലെ തീപിടിത്തങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിന് സമാനമാണ്. അപകട നിരക്ക് കുറക്കുന്നതിനായി ബോധവത്കരണ കാമ്പയിനുകളും സുരക്ഷ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ പ്രധാന കാരണം ഉയർന്ന താപനില, വൈദ്യുത ഉപകരണങ്ങളുടെ ദുരുപയോഗം, കത്തുന്ന വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത കൂട്ടിയിടൽ എന്നിവയാണ്. അശ്രദ്ധ, ഉണങ്ങിയ പുല്ല്, മാലിന്യങ്ങൾ എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *