Your Image Description Your Image Description

വിഴിഞ്ഞം: ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങി വിദേശത്തേക്കു കയറ്റുമതിചെയ്യാമെന്നും ഇതിനായി ബാങ്ക്‌ വായ്പ തരപ്പെടുത്തിനൽകാമെന്നും പറഞ്ഞാണ് 36 ലക്ഷം രൂപ തട്ടിയെടുത്തത്.

തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

ഇവരുടെ വാടകവീട്ടിൽ നിന്ന് മുദ്രപ്പത്രങ്ങൾ, വ്യാജ സീലുകൾ, വ്യാജ ലെറ്റർ പാഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അപർണയെയാണ് ദമ്പതിമാർ പദ്ധതിയുമായി ആദ്യം സമീപിച്ചത്. ഞണ്ടുകളെ വളർത്തി കിലോയ്ക്ക് 3500 രൂപയ്ക്ക് വിദേശത്തേക്കു കയറ്റുമതി ചെയ്യാമെന്നായിരുന്നു പദ്ധതി. ബാങ്ക് ലോണിനായി അപേക്ഷിക്കുന്നതിനടക്കം വിവിധ സമയങ്ങളിലായി മൂന്നുലക്ഷം രൂപ അപർണയുടെ കൈയിൽ നിന്ന് ഇവർ വാങ്ങി.

കോവളത്തുള്ള ദേശസാത്കൃത ബാങ്കിൽ നിന്ന് 10 ലക്ഷത്തിന്റെ വായ്പ ലഭിക്കുമെന്നാണ് അപർണയോടു പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഞണ്ടുവളർത്തൽ യൂണിറ്റ് കണ്ട് ബോധ്യപ്പെട്ടതിനെത്തുടർന്ന് 20,08,358 രൂപ ലോണായി അനുവദിച്ചു. എന്നാൽ, ഈ തുകയിൽ 1,40,000 രൂപ പ്രതികൾ അപർണയ്ക്കു നൽകിയത്. തുടർന്ന് അപർണ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്.

പാപ്പനംകോട്ടെ ദേശസാത്കൃത ബാങ്കിൽനിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തു നൽകാമെന്നായിരുന്നു വാഗ്ദാനം. യൂണിറ്റ് തുടങ്ങുന്നതിനും ബാങ്കുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായി 15 ലക്ഷം രൂപയാണ് പലപ്പോഴായി ഷിബുവിൽനിന്ന് പ്രതികൾ തട്ടിയെടുത്തത്.സഹോദരിയുടെ സ്വർണം ഉൾപ്പെടെ പണയം വെച്ചാണ് ഷിബു പണം നൽകിയിത്. ഈ പണയസ്വർണവും ആതിര പണമടച്ച് ബാങ്കിൽനിന്നു തിരിച്ചെടുത്ത്‌ കൈക്കലാക്കി.

Leave a Reply

Your email address will not be published. Required fields are marked *