Your Image Description Your Image Description

വളാഞ്ചേരി: നിപ പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയിലെ രണ്ടാം വാർഡിൽ ശക്തമാക്കി. നിപ റിപ്പോർട്ട് ചെയ്ത വീടിന് പരിസരത്ത് കഴിഞ്ഞദിവസം ഒരു പൂച്ചക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. നേരത്തെ മറ്റൊരു പൂച്ചയും ചത്തിരുന്നു. ഭക്ഷണം ലഭിക്കാത്തതാണോ മറ്റു വല്ല കാരണമാണോ പൂച്ചകൾ ചത്തതെന്ന് കണ്ടുപിടിക്കുവാൻ പരിശോധനക്കായി അയച്ചിട്ടുണ്ട്. പൂച്ച ചത്തതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

രണ്ടാം വാർഡിലെ 450 ഓളം വീടുകളിൽ ഇരുനൂറോളം വീട്ടിൽ ശനിയാഴ്ച ആശാവർക്കർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. ശേഷിക്കുന്ന വീടുകളിൽ ഞായറാഴ്ച ബോധവത്കരണവും സർവേയും നടത്തുമെന്ന് വാർഡ് കൗൺസിലർ വീരാൻകുട്ടി പറശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *