Your Image Description Your Image Description

ബഹ്റൈനിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) മുൻ വർഷത്തേക്കാൾ 2.6 ശതമാനത്തിന്‍റെ വർധന. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തിറക്കിയ 2024ലെ പ്രാഥമിക ദേശീയ സാമ്പത്തിക വിവരങ്ങൾ പ്രകാരമാണ് വർധന കണക്കാക്കിയത്. ആഗോള എണ്ണവിലയിലെ അസ്ഥിരതയും ഉൽപാദന വെട്ടിക്കുറവും കാരണം എണ്ണമേഖലയിലെ വരുമാനത്തിൽ കുറവ് വന്നപ്പോൾ എണ്ണയിതര മേഖല 3.8 ശതമാനത്തിന്‍റെ വളർച്ച കൈവരിച്ചു. സമഗ്രമായ സാമ്പത്തിക വികസനം കൈവരിക്കാൻ ബഹ്റൈൻ സർക്കാർ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്.

2024 ൽ ജി.ഡി.പിയുടെ 86 ശതമാനമാണ് എണ്ണയിതര മേഖലകളിൽനിന്ന് മാത്രം സംഭാവന ചെയ്തത്. എണ്ണയിതര ജി.ഡി.പിയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് സാമ്പത്തിക, ഇൻഷുറൻസ് മേഖലകളാണ്. രാജ്യത്തെ മിക്ക സാമ്പത്തിക മേഖലകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡിജിറ്റൽ മുന്നേറ്റങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മേഖല 12.3 ശതമാനത്തിന്‍റെ വളർച്ച‍യാണ് രേഖപ്പെടുത്തിയത്. പ്രഫഷനൽ ശാസ്ത്ര, സാങ്കേതിക പ്രവർത്തന മേഖല 9.5 ശതമാനത്തിന്‍റെ വളർച്ച കൈവരിച്ചപ്പോൾ താമസ ഭക്ഷ്യ സേവനങ്ങൾ 5.9 ശതമാനം വളർച്ച നേടി. ഗതാഗത, സംഭരണ മേഖല 4.9 ശതമാനവും നിർമാണ മേഖല 4.5 ശതമാനവുമാണ് വളർന്നത്.

Leave a Reply

Your email address will not be published. Required fields are marked *