Your Image Description Your Image Description

സുധാകരൻ രണ്ടും കൽപ്പിച്ചു തന്നെയാണ്. അല്ലെങ്കിലും കോൺഗ്രെസ്സിണിത് കിട്ടണം. ചുമ്മാ ചൊരിയും കുത്തി ഇരുന്ന ആളിനെ പിടിച്ചു ഇളക്കി വിടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇടയ്ക്കൊക്കെ വിടു വായത്തരം പറയുമെങ്കിലും തീർത്തും നിരുപദ്രവകാരിയായി ഇരിക്കുന്ന ആള് തന്നെ ആയിരുന്നു അദ്ദേഹം. ഇപ്പൊ പൊട്ടിക്കും എന്ന് പറഞ്ഞു ഉണ്ടയില്ലാ തോക്കും കൊണ്ട് ഹൈക്കമാൻഡ് നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അപ്പോൾ പിന്നെ ആകെയുള്ള വഴി കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുക എന്നത് മാത്രമാണ്. അങ്ങനെ വളഞ്ഞ വഴിയിൽ ചിന്തിച്ചപ്പോൾ ആ കുഞ്ഞു ബുദ്ധിയിൽ ഉദിച്ച കാര്യമാണ് കുറച്ചു പോസ്റ്ററുകൾ ഒട്ടിക്കുക എന്നത്. കുറച്ചു ചില്ലറ ചിലവായാലും കാര്യം നടന്നു കിട്ടിയാൽ മതിയല്ലോ. പിന്നെ ഒന്നും നോക്കാതെ കുറച്ചു പോസ്റ്ററും ഉണ്ടാക്കി കൂലിയ്ക്ക് ആളെയും വെച്ച് അങ്ങ് ഒട്ടിക്കലായി.
അല്ലാതെ ഒന്നിരുട്ടി വെളുക്കുമ്പോഴേക് തന്നെ ഇഷ്ടപ്പെടുന്ന ആളുകളെ ഉണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യമാണോ? ഇതാവുമ്പോൾ കുറച്ച് മൈദ മാവ് മാത്രം മതിയല്ലോ.
സംഗതി ഏറ്റ ലക്ഷണമാണ് കാണുന്നത്. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരണമെന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകലാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളം കണ്ടു വരുന്നത് . ‘കെഎസ് തുടരണം’ എന്ന തലക്കെട്ടോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സിപിഎം ക്രൂരതകളെ നെ‍ഞ്ചുറപ്പുകൊണ്ട് നേരിട്ട് കോൺഗ്രസ് പ്രവർത്തകർക്ക് സംരക്ഷണമേകിയ ധീരനാണ് കെഎസ്. താരാട്ട് കേട്ട് വളർന്നവനല്ല, എതിർപ്പുകളിലും പ്രതിസന്ധികളിലും എന്നും ഊർജം കാട്ടിയിട്ടേയുള്ളൂ. പ്രതിസന്ധികളെ ഊർജമാക്കിയവനാണ് കെഎസ്’ – എന്നാണ് പോസ്റ്റുകളിൽ എഴുതിയിരിക്കുന്നത്.
പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ.സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങൾ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് കാവൽ നിന്നൊരു പ്രസിഡന്റ്. കോൺഗ്രസ് ഞങ്ങളുടെ ആത്മാവാണ്, കെഎസ് ഞങ്ങളുടെ ജീവനും. കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ തലയുയർത്തിപ്പിടിച്ച് നമ്മെ നയിച്ചവനാണ്’.– തുടങ്ങിയ വാചകങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. മൂവർണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്.

പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാം എന്ന് സുധാകരൻ ഇന്നലെ എ.െക. ആന്റണിയെ കണ്ട് അറിയിച്ചിരുന്നു. എന്നാൽ പൊതുചർച്ചയ്ക്കിട്ട് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണം. തനിക്ക് അനാരോഗ്യമാണെന്ന് ചിലർ മനഃപൂർവം പ്രചരിപ്പിക്കുന്നുവെന്നും സുധാകരൻ ആന്റണിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
കോട്ടയത്തും സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ, ഈരാറ്റുേപട്ട, പാലാ എന്നിവിടങ്ങളിലാണ് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാൻ ഇറങ്ങിയ ഹൈക്കമാൻഡ് വെട്ടിലായ അവസ്ഥയിലാണ്. ആന്റോ ആന്റണിയെ ഏറക്കുറെ ഉറപ്പിച്ചെങ്കിലും കേരളത്തിൽനിന്നു പരാതികൾ പ്രവഹിച്ചതോടെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫിസിലേക്ക് ഇ–മെയിലിൽ വ്യാപകമായി പരാതി എത്തിയെന്നാണു വിവരം. ഇതിനിടെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, കേരളത്തിലെ ചില മുതിർന്ന നേതാക്കൾ നേരിട്ടു ബന്ധപ്പെട്ടതായും അറിയുന്നു.
സുധാകരനെ മാറ്റുന്നെങ്കിൽ ഗുണപരമായ രീതിയിൽ വേണമെന്നും പേരിനു മാത്രം മാറ്റം ആവശ്യമില്ലെന്നുമുള്ള അഭിപ്രായമാണ് പലരും അറിയിച്ചത്. പേരുകൊണ്ടുമാത്രം സമുദായ പ്രാതിനിധ്യം അംഗീകരിക്കില്ലെന്ന സന്ദേശം ഏതാനും ബിഷപ്പുമാർ അറിയിച്ചെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *