Your Image Description Your Image Description

ഫരീദാബാദ്: ലിവിങ് പാർട്ണറെ യുവാവ് തല്ലിക്കൊന്നു. സോണിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഫരീദാബാദ് സ്വദേശിയായ ജിതേന്ദ്ര എന്നറിയപ്പെടുന്ന ബോബിയാണ് ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയത്. ആദ്യഭാര്യയിലെ മകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചതിന്റെ പേരിലാണ് ജിതേന്ദ്ര ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയത്.

10 വർഷമായി ബോബിയും സോണിയയും ഒരുമിച്ചാണ് താമസം. ആദ്യ വിവാഹത്തിലെ പങ്കാളികൾ മരിച്ചതിന് പിന്നാലെയാണ് സോണിയയും ബോബിയും ഒരുമിച്ച് താമസം ആരംഭിച്ചത്. ജിതേന്ദ്രക്ക് ആദ്യ ഭാര്യയിൽ 20 വയസുള്ള മകളുണ്ട്. ഈ മകളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും ബോബി പറഞ്ഞു.

ഏപ്രിൽ 21നായിരുന്നു കൊലപാതകം. ശനിയാഴ്ച മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കിടക്കയ്ക്ക് കീഴിലുള്ള സ്റ്റോറേജ് ക്യാബിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സോണിയയെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന് ബോബിയുടെ അമ്മ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ ബോബിയെ ഗോച്ചി ഗ്രാമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഴുകിയ ഗന്ധം മുറിയിൽ നിന്ന് വന്നപ്പോൾ ആദ്യം എലി ചത്തത് എന്നായിരുന്നു ബോബി അയൽവാസികളോട് പറഞ്ഞത്.

പിന്നാലെ കുന്തിരിക്കം പോലുള്ള വസ്തുക്കൾ കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ബോബി നടത്തിയിരുന്നു. അയൽവാസികൾ അഴുകിയ ഗന്ധം സഹിക്കാനാവാതെ വീട്ടുടമയെ വിളിച്ച് വരുത്തിയതിന് പിന്നാലെ ബോബി സ്ഥലം വിടുകയായിരുന്നു. കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *