Your Image Description Your Image Description

യു.എ.ഇയുടെ വിദേശ വ്യാപാരത്തിൽ വൻ കുതിപ്പ്.കഴിഞ്ഞ വർഷം 5.23 ലക്ഷം കോടി ദിർഹത്തിന്‍റെ വിദേശ വ്യാപാരം നടന്നതായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ആ വർഷം വ്യാപാര മിച്ചം 4900 കോടി ദിർഹമിലധികമാണ്. ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഞായറാഴ്ച ശൈഖ് മുഹമ്മദ് കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം 6500 കോടി ദിർഹത്തിന്‍റെ സേവനങ്ങളാണ് രാജ്യത്തുനിന്നും വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ 1910 കോടി ദിർഹത്തിന്‍റെ ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടും. ഇതു മൊത്തം സേവന കയറ്റുമതിയുടെ 30 ശതമാനം വരും. ലോക വ്യാപാര സംഘടനയുടെ കണക്കുകൾ അനുസരിച്ച് 2024ൽ 2.2 ലക്ഷം കോടി മൂല്യമുള്ള ഉൽപന്നങ്ങളാണ് യു.എ.ഇ കയറ്റുമതി ചെയ്തത്.

തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ആറു ശതമാനമാണ് ഈ രംഗത്തെ വളർച്ച. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ആകെ വ്യാപാര കയറ്റുമതിയിൽ 41 ശതമാനവും യു.എ.ഇയുടേതാണ്. മേഖലയിൽ മുൻനിര വ്യാപാര ഹബ് എന്ന പദവി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ എന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *