Your Image Description Your Image Description
Your Image Alt Text

വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഫീൽഡ് കമാണ്ടർ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി.ഹിസ്ബുല്ലയുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റു.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ നാളെ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.

ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ-ഫീൽഡ് കമാണ്ടർ വിസ്സാം തവിൽ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇതിന് കനത്ത പ്രതികാരം ഉറപ്പാണെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഹിസബുല്ലയുടെ മിസൈൽ, ഷെല്ലാക്രമണങ്ങൾ രാത്രിയും തുടർന്നു.

ഇസ്രായേൽ, ലബനാൻ യുദ്ധം ഒഴിവാക്കാനുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂനിയെൻറയും നയതന്ത്രനീക്കങ്ങൾക്കും പുതിയ സംഭവങ്ങൾ തിരിച്ചടിയായി. അതിർത്തിയിൽ നിന്ന് ഹിസ്ബുല്ലയെ അകറ്റുമെന്നും ലബനാനുമായി തുറന്ന യുദ്ധത്തിന് മടിക്കില്ലെന്നും ഇസ്രായേൽ നിലപാട് കടുപ്പിച്ചിരിക്കെയാണ് ഉന്നതതല ചർച്ചകൾക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ തെൽ അവീവിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *