Your Image Description Your Image Description

ചാലക്കുടിയിൽ തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ച് വനം വകുപ്പ്.ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചയാണ് തെർമൽ കാമറയുള്ള ഡ്രോൺ പറത്തിയത്. പുലി ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തിയത്.

രാത്രിയിലെ നിശ്ശബ്ദതയിൽ മറ്റെല്ലാ ചലനങ്ങളും നിലക്കുമ്പോൾ ഇരുട്ടിൽ കാടുപിടിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവികളെ തെർമൽ കാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ജീവികളുടെ ശരീരം പുറപ്പെടുവിക്കുന്ന താപത്തെ ആധാരമാക്കി തെർമൽ കാമറ ഫോക്കസ് ചെയ്യുന്ന നിശ്ചിത സ്ഥലത്തെ ജീവികളെ ഈ അത്യാധുനിക സംവിധാനം വഴി കണ്ടെത്താനാകും.

നിരീക്ഷണത്തിൽ ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പുലിയുടെ ചലനങ്ങൾ നിരീക്ഷിക്കാനുള്ള ശ്രമം തിങ്കളാഴ്ച പുലർച്ചയും തുടരും. പുലി ചാലക്കുടി മേഖലയിൽ ഉണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് ഉണർന്ന് പ്രവർത്തിക്കുകയാണ്. സാധ്യമായ എല്ലാ രീതികളും അവലംബിക്കാൻ സമ്മർദവുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *