Your Image Description Your Image Description
Your Image Alt Text

റിയാദ്:  സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾക്ക്  ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,292 വിദേശികളെയെന്ന് റിപ്പോർട്ട്.

സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയതായി 17,376  പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്.

ഇതിൽ 10,689  താമസ നിയമലംഘകരും 3,894  അതിർത്തി സുരക്ഷാചട്ട ലംഘകരും  2,793  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 722 പേർ പിടിയിലായി. ഇവരിൽ  34  ശതമാനം യമനികളും 63 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 74 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *