Your Image Description Your Image Description

ബഹ്റൈനിൽ മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുകുകളുടെ പ്രജനനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ കർമപദ്ധതികൾ തയാറാക്കി. പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള മഴവെള്ള സംഭരണി മെച്ചപ്പെടുത്തുന്നതിന് മൂന്നു മുനിസിപ്പൽ കൗൺസിലുകളുമായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് സഹകരിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്ന അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് പെയ്‌ത കനത്ത മഴയെ തുടർന്നാണ് കർമപദ്ധതി തയാറാക്കിയത്. ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്‍റെ കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 15, 16 തീയതികളിൽ ശരാശരി 67.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് റെക്കോഡുകൾ രേഖപ്പെടുത്തിത്തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ മഴയാണിത്.

Leave a Reply

Your email address will not be published. Required fields are marked *