Your Image Description Your Image Description

തിരുവനന്തപുരം: കോളേജിലുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിന്മേൽ നാല് വിദ്യാർഥികളാണ് അറസ്റ്റിലായത്. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു വിദ്യാർഥികൾ സംഘർഷമുണ്ടാക്കിയത്. പിടിയിലായ 4 പേരും ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ വിദ്യാർഥികളാണ്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കോളേജിൽ തന്നെ മുൻപ് പഠിച്ചിരുന്ന കാരക്കോണം സ്വദേശിയായ ആദർശ് (21)നെ ഉത്സവം നടക്കുന്നിടത്തേക്ക് വിളിച്ചു വരുത്തിയ ശേഷം പ്രതികളായ നാൽവർ സംഘം ആക്രമിക്കുകയായിരുന്നു. മർദനത്തെത്തുടർന്ന് ആദർശിന് പരിക്കേറ്റു. കോളേജിൽ വെച്ചും ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അതിന്റെ വൈരാഗ്യമാണ് ഉത്സവസ്ഥലത്തെ സംഘർഷത്തിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഒളിവിൽ പോയ നാല് പേരെയും പോലീസ് അന്വേഷണത്തിൽ പിടികൂടി. കോളേജിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും എന്നാൽ പരാതിയൊന്നും ലഭിക്കാത്തതിനാൽ നടപടി എടുത്തിരുന്നില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *