Your Image Description Your Image Description

തൃശൂർ: രാജ്യത്തെ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ കുതിപ്പ് തുടരുന്നു. 46.5 കോടിയിലധികം വരിക്കാരുള്ള ജിയോക്ക് 40.42 ശതമാനം വിപണി പങ്കാളിത്തമുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജിയോക്ക് പിന്നിലായാലുള്ളത് ഭാരതി എയർടെൽ ആണ്. 38.5 കോടി വരിക്കാരും 33.49 ശതമാനം വിപണി പങ്കാളിത്തവും ഭാരതി എയർടെല്ലിനുണ്ട്.

മൂന്നാം സ്ഥാനത്തുള്ള വോഡഫോൺ ഐഡിയക്ക് (വി.ഐ) 20.7 കോടി വരിക്കാരാണുള്ളത്. 18.01 ശതമാനമാണ് വി.ഐയുടെ വിപണി പങ്കാളിത്തം. ഏറ്റവും പിന്നിലുള്ള ബി.എസ്.എൻ.എല്ലിന് 7.99 ശതമാനം വിപണി പങ്കാളിത്തവും 9.19 കോടി വരിക്കാരുമാണുള്ളത്. വരിക്കാരെ ചേർക്കുന്നതിൽ ജിയോ ഇപ്പോഴും മുന്നിൽ തന്നെയാണ്. ഡിസംബറിൽ മാത്രം 39 ലക്ഷം മൊബൈൽ വരിക്കാരാണ് ജിയോക്ക് അധികമായി കിട്ടിയത്. എയർടെലിന് 10 ലക്ഷം വരിക്കാരെ ലഭിച്ചു.

അതേസമയം വി.ഐയും ബി.എസ്.എൻ.എല്ലും ഇക്കാര്യത്തിൽ പിന്നിലാണ്. ബി.എസ്.എൻ.എല്ലിന് 3.4 ലക്ഷം കണക്ഷനാണ് നഷ്ടപ്പെട്ടതെങ്കിൽ ഒരു മാസംകൊണ്ട് 17 ലക്ഷം വരിക്കാരാണ് വി.ഐ ഉപേക്ഷിച്ച് പോയത്. ബി.എസ്.എൻ.എല്ലിന് നവംബറിലും 3.4 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. വി.ഐക്കും ബി.എസ്.എൻ.എല്ലിനും നഷ്ടപ്പെടുന്ന വരിക്കാരിൽ ഏറെയും ജിയോയിലേക്ക് പോകുന്നതായാണ് ‘ട്രായ്’ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ 4ജി വിന്യാസം നടത്തിവരുകയാണെങ്കിലും അത് പൂർണമല്ല.

Leave a Reply

Your email address will not be published. Required fields are marked *