Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം ഉടൻ തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. അഞ്ചു മിനിറ്റ് കൊണ്ട് തീർക്കാവുന്ന കാര്യമേ ഇവിടെയുള്ളു എന്നും മുഖ്യമന്ത്രിയും സർക്കാരും സമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും ദിവാകരൻ ആരോപിച്ചു. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി.എസ്.സി ശമ്പള വർധനയെ ന്യയീകരിക്കുകയാണ്. കേരളത്തിൽ പി.എസ്.സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിർമാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തില്ല. സി.പി.ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട്, ദിവാകരൻ പറഞ്ഞു.

എന്നാൽ മന്ത്രിമാരും സർക്കാറും തള്ളിപ്പറഞ്ഞിട്ടും ആശ വർക്കർമാരുടെ സമരം 13ാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പൊളിക്കാൻ സർക്കാറും സി.ഐ.ടി.യുവും ശ്രമിക്കുമ്പോഴും സമരത്തിന് ജനകീയ പിന്തുണ ഏറുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാർ കഞ്ഞിവെക്കാൻ അരിയും വിറകും നൽകി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പുറമെ വഴിയാത്രക്കാരും ബസ് ജീവനക്കാരുമുൾപ്പെടെ സമൂഹത്തിന്‍റെ നാനാതുറയിലുള്ള വരുടെ പിന്തുണയും സമരത്തിന് ലഭിക്കുന്നുണ്ട്.

ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്. പൊള്ളുന്ന ചൂടത്തും പോരാട്ട വീര്യം ഉച്ചസ്ഥായിയിലാണ്. അരപട്ടിണിയിൽ ആണെങ്കിലും ആവശ്യങ്ങൾ നേടാതെ വീട്ടിലേക്ക് മടക്കമില്ലെന്നാണു നിശ്ചയ ദാർഡ്യം. വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നവരെ സർക്കാർ ഇതുവരെയും ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ഒരു നിവൃത്തിയുമില്ലാതെ സമരമുഖത്തെത്തിയിരിക്കുന്ന ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമൺ ഇന്ത്യ മൂവ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *