Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന പുരാവസ്തു വകുപ്പിന്റെ അപേക്ഷയില്‍ വാരാണസി ജില്ല കോടതിയുടെ വിധി ഇന്ന്.

റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ പലവിധ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയെ അറിയിച്ചത്.

വെള്ളിയാഴ്ച വിധി പറയുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ടൈപ് ചെയ്തു തീര്‍ന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല ജഡ്ജി വി.കെ. വിശ്വേഷ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ജൂലൈ 21ന് ജില്ല കോടതി വിധിയെ തുടര്‍ന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തില്‍ എ.എസ്.ഐ ശാസ്ത്രീയ സര്‍വേ നടത്തിയത്. 17ാം നൂറ്റാണ്ടില്‍ പണിത മസ്ജിദ് അതുവരെ നിലനിന്ന ക്ഷേത്രത്തിനു മുകളില്‍ നിര്‍മിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സര്‍വേ.

Leave a Reply

Your email address will not be published. Required fields are marked *