Your Image Description Your Image Description

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ടി20- പരമ്പരയില്‍ മോശം പ്രകടനം തുടരുന്നതിനിടെ സഞ്ജുവിനെതിരെ വിമർശനവുമായി കൂടുതൽ താരങ്ങൾ രംഗത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്ന്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി.

ഇപ്പോള്‍ താരത്തിന്റെ ടെക്‌നിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായുഡു. സഞ്ജു, തന്റെ തന്റെ ടെക്‌നിക്ക് കാര്യമായി പരിശോധിക്കേണ്ട സമയമായെന്നാണ് റായുഡു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”സഞ്ജു സാംസണ്‍ തന്റെ ടെക്‌നിക്കില്‍ കാര്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലെഗ് സൈഡിലേക്ക് നീങ്ങിയിട്ട് പുള്‍ ഷോട്ട് കളിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്വയം ഒരു വശത്തേക്ക് മാറി ഒരു പുള്‍ ഷോട്ടിന് ശ്രമിക്കുന്നു. ക്രീസില്‍ മാറി പുള്‍ ഷോട്ട് കളിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കട്ട് ഷോട്ട് കളിക്കാനാണ് ശ്രമിക്കേണ്ടത്.” റായുഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *