Your Image Description Your Image Description

കോട്ടയം: എൽ.എസ്.ഡി. സ്‌റ്റാമ്പും ഹാഷിഷ് ഓയിലും കിടപ്പുമുറിയിൽനിന്ന് പിടികൂടിയ സംഭവത്തിലെ പ്രതിക്കു 10 വർഷം കഠിന തടവും 50000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമദ് കൈയ്‌സിനെ (23)നെയാണ് തൊടുപുഴ എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം.

2023 ജനുവരി എട്ടിനാണു ഇയാളുടെ വീട്ടിൽനിന്ന്, വിൽപ്പനയ്ക്കു കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്.ഡി.സ്‌റ്റാമ്പും 0.26 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. കാഞ്ഞിരപ്പള്ളി എസ്. ഐ. അരുൺ തോമസും സംഘവും ചേർന്നാണ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തത്.
എസ്.എച്ച്.ഒ. ഷിൻ്റോ പി. കുര്യൻ അന്വേഷിച്ച് എസ്.എച്ച്.ഒ. സുനിൽ തോമസാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ ബി. രാജേഷ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *