Your Image Description Your Image Description
Your Image Alt Text

ബിഹാർ ജാതിസർവേയിലെ തരംതിരിച്ചുള്ള കണ്ടെത്തലുകൾ പരസ്യമാക്കിയാലേ അത് ചോദ്യംചെയ്യാനാകൂവെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി. സംവരണം ഉയർത്തിയ വിഷയം വിശദമായി കേൾക്കേണ്ടതാണെന്നു പറഞ്ഞ സുപ്രീംകോടതി, കേസ് ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി. സർവേ സംബന്ധിച്ച റിപ്പോർട്ട് ഫയൽചെയ്യാനും സർക്കാരിനോട് ആവശ്യപ്പെട്ടു.

ജാതിസർവേ നടത്താനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനം പട്‌ന ഹൈക്കോടതി ശരിവെച്ചിരുന്നു. സർവേ തടയാനാവില്ലെന്ന് സുപ്രീംകോടതിയും നേരത്തേ വ്യക്തമാക്കിയിരുന്നു. സർവേയിലെ ജാതിതിരിച്ചുള്ള കണ്ടെത്തലുകൾ വെബ്‌സൈറ്റിലുണ്ടെന്ന് ബിഹാർ സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ ലഭ്യമായാലേ അത് ചോദ്യംചെയ്യാനാകൂവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *