Your Image Description Your Image Description
Your Image Alt Text

വാരാണസി: കാശി വിശ്വനാഥ േക്ഷത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറുന്നത് ജില്ല കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. ഡിസംബർ 18നാണ് എ.എസ്.ഐ സീൽ ചെയ്ത കവറിൽ റിപ്പോർട്ട് ജില്ല ജഡ്ജി എ.കെ. വിശ്വേഷ മുമ്പാകെ സമർപ്പിച്ചത്. നേരത്തെ വ്യാഴാഴ്ച റിപ്പോർട്ട് തുറക്കുമെന്നാണ് കോടതി അറിയിച്ചത്.

എന്നാൽ, വെള്ളിയാഴ്ച ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അഭിഭാഷകർ തിരക്കിലായിരുന്നു. അതിനാൽ അവർക്ക് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനായില്ല. ഇതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. എന്നാൽ, റിപ്പോർട്ട് പരസ്യമാക്കരുതെന്ന് മുസ്‍ലിംപക്ഷം അപേക്ഷിച്ചിരുന്നു. ഹിന്ദുപക്ഷം ഇതിനെ എതിർത്തു. 17ാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് അതിന് മുമ്പുണ്ടായിരുന്ന ഹിന്ദു േക്ഷത്രത്തിന് മുകളിലാണോ പണിതതെന്ന് കണ്ടെത്താനാണ് ജില്ല കോടതിയുടെ നിർദേശപ്രകാരം എ.എസ്.ഐ സർവേ നടത്തിയത്. ഹിന്ദു വിഭാഗം നൽകിയ ഹരജിയിലായിരുന്നു ഇതിന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *