Your Image Description Your Image Description

ലഖ്നൗ:ഉത്തർപ്രദേശിലെ ഇറ്റാ സ്വദേശിയായ അൽക(35) ആണ് കൊല്ലപ്പെട്ടത്. പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു വിശ്വസിച്ചാണ്‌ അൽക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്. അൽക്കയുടെ മകൾ മുമ്പ് ഒരാളുമായി ഒളിച്ചോടി പോയിരുന്നു. എന്നാൽ ആരുമായിട്ടാണ് പെൺകുട്ടിക്ക് ബന്ധമെന്ന് യുവതിക്കറിയില്ലായിരുന്നു. പിന്നീട് പെൺകുട്ടിയെ ഫറൂഖാബാദിലെ അമ്മ വീട്ടിലേക്ക് അയച്ചെങ്കിലും ഫോണിൽ ദീർഘനേരം സംസാരിക്കുന്നത് അമ്മാവന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മനസിലാക്കിയതോടെ അൽക മകളെ കൊലപ്പെടുത്താൻ സുഭാഷ് സിങ്(38) എന്ന വ്യക്തിയെ ഏർപ്പെടുത്തുകയായിരുന്നു. ഇയാളുമായാണ് മകൾ ഫോണിൽ സംസാരിച്ചിരുന്നതെന്ന് അമ്മ മനസ്സിലാക്കിയതുമില്ല. സെപ്റ്റംബർ 27-നാണ് മകളെ കൊലപ്പെടുത്താൻ സുഭാഷ് സിങിന് 50,000 രൂപ അൽക വാഗ്ദാനം ചെയ്തത്. ഇതറിഞ്ഞ പെൺകുട്ടി അമ്മയെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ചെയ്താൽ സുഭാഷിനെ വിവാഹം കഴിക്കാമെന്നും പെൺകുട്ടി വാഗ്ദാനം ചെയ്തു. തുടർന്ന് മകളെ കൊല്ലുന്നതിന് പകരം അക്രമി അൽക്കയെ കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *