Your Image Description Your Image Description

അംബാല : ഹരിയാനയില്‍ കുടിയേറ്റത്തൊഴിലാളിയായയുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ അടിച്ചുകൊന്നു. ബീഫ് കഴിച്ചെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെ അടിച്ചുകൊന്നത് . ഡല്‍ഹിയിലലെ ചാര്‍ഖി ദാദ്രിയിയിൽ ചൊവ്വാഴ്ച യായിരുന്നു സംഭവം . ആക്രമണത്തിൽ പശ്ചിമബംഗാള്‍ സ്വദേശി സാബിറാണ് മരിച്ചത് . അതേസമയം ഒപ്പമുണ്ടായിരുന്ന അസിറുദീനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ഏഴുപേര്‍ പിടിയിലായിട്ടുണ്ട് . ഇരുവരെയും അവരുടെ താമസസ്ഥലത്തുനിന്ന്‌ കൂട്ടികൊണ്ട് പോയി ബസ് സ്റ്റാൻഡിനടുത്തുള്ള കടയിൽ വച്ച് തടിക്കഷണംകൊണ്ട് തല്ലുകയായിരുന്നു. തുടർന്ന് ഇതു കണ്ട് അവിടെ ഉള്ളവർ എതിർത്തപ്പോൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുകൊന്നു. സംഭവത്തിൽ അറസ്റ്റിലായവർ ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ പറയുന്നു. സംഭവം വളരെയധികം ദൗർഭാഗ്യകരമാണെങ്കിലും ഗോംസരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന്‌ ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *