Your Image Description Your Image Description

ദിസ്‌പുർ : അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം . വ്യാഴം രാത്രി എട്ടിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബെെക്കിലെത്തിയ സംഘമാണ് കുട്ടിയെ അക്രമിച്ചത്‌. ശേഷം അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തി ആശുപതിയിൽ ആക്കിയത് . കുട്ടി നഗാവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് .

അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ ഈ കുറ്റകൃത്യത്തെ കുറിച്ച് പ്രത്യേകവിഭാ​ഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍ സംഭവത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. പ്രതികളെ എത്രയും വേഗം നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച പ്രതിഷേധപ്രകടനം നടന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ്‌ ചെയ്തതായും മറ്റൊരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ്‌ അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *