Your Image Description Your Image Description

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കോളേജ് പരിസരത്ത് പൊലീസ്ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ടു ആശുപത്രിക്ക് സമീപം വൻതോതിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു . അതിനാലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊലപാതകത്തിൽ പ്രതിഷേധിച്ചു രാജവ്യാപക തുടരുന്ന സാഹചര്യത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. കൂടാതെ ഓരോ രണ്ട് മണിക്കൂറിലും മെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്സാപ് വഴി റിപ്പോർട്ട് അയയ്ക്കാനാണ് രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസ് സേനകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ട്ഓഗസ്റ്റ് 16ന് വൈകിട്ട് നാലുമണി മുതൽ അയയ്ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത് .

രണ്ടുമണിക്കൂർ ഇടവിട്ടുള്ള റിപ്പോർട്ട് രാജ്യത്തെ നിർണായക വിഷയങ്ങൾ സംബന്ധിച്ച വിവരം കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. കൊൽക്കത്ത ബലാത്സംഗ കേസിൽ നിരവധി വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം നിർണായക സന്ദർഭങ്ങളിൽ, വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *