Your Image Description Your Image Description

 

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിലെ ആക്രമണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. മുഴുവൻ പ്രതികളെയും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാൾ ബനാന റിപ്പബ്ലിക് ആയി മാറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമാണ് പശ്ചിമബംഗാളിൽ നടക്കുന്നത്.

പശ്ചിമ ബംഗാളിലുണ്ടായ അതിദാരുണ സംഭവങ്ങൾക്കു പിന്നാലെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുകയാണ് ഗവർണർ. വനിതാ ഡോക്ടറുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച് പരാതി പിൻവലിക്കാൻ പെൺകുട്ടികളുടെ മാതാപിതാക്കൾക്കു മേൽ പോലീസ് സമ്മർദം ചെലുത്തി, ഗവർണർ പറഞ്ഞു.

ആശുപത്രിയിൽ താൻ കണ്ട കാഴ്ചകൾ അതിദാരുണമായിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെന്നും ഗവർണർ പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *