Your Image Description Your Image Description

 

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെൺകുഞ്ഞിനെ പ്രസവിച്ചത്. തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫിൽ (24) നിന്നാണ് ഇവർ ​ഗർഭം ധരിച്ചത്.

പ്രസവത്തിൽ കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടിരുന്നില്ല.പൊക്കിൾ കൊടി മുറിച്ചതടക്കമുള്ള കാര്യങ്ങൾ ഡോണ തന്നെയാണ് നടത്തിയത്. എന്നാൽ ഇവർ കുഞ്ഞിന് മുലപ്പാൽ നൽകിയില്ല. സൺഷെയ്ഡിലും കോണിപ്പടിക്ക് താഴെയും ഒളിപ്പിച്ചുവച്ച കുഞ്ഞിനെ പോളിത്തീൻ കവറിൽ പൊതിഞ്ഞ് കാമുകന്റെ കൈയിൽ കൊടുത്തുവിട്ടതും ഡോണയായിരുന്നു.

കുഞ്ഞിന്റെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ജനിക്കുമ്പോൾ കുഞ്ഞ് കരഞ്ഞതായി ഡോണ പറയുന്നുണ്ടെങ്കിലും കുഞ്ഞിനെ കൈമാറുമ്പോൾ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി. ഇരുവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയിതാക്കളായിരുന്ന ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ ​ഗർഭിണിയായെന്ന വിവരം ഒളിപ്പിച്ചുവയ്‌ക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.

​ഗർഭം അലസിപ്പിക്കാനും ഇവർ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ലെന്ന് പിന്നീടാണ് ഡോണയ്‌ക്ക് മനസിലായത്. യുവതിയുടെ വീട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെ കൊണ്ടുപോയാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്. ഇതിന് പിന്നിലെ ​ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നുണ്ട്. തോമസിന്റെയും സുഹൃത്തിന്റെയും യുവതിയുടെയും ഫോൺ രേഖകളടക്കം പരിശോധിച്ചാകും പൊലീസ് കൂടുതൽ നി​ഗമനങ്ങളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *