Your Image Description Your Image Description

 

കർണാടക: ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ സ്വാതന്ത്ര്യദിനമായതിനാൽ തിരച്ചിൽ ഉണ്ടാകില്ല. ഇന്നത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലെ കയർ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യ്തിരുന്നു. എന്നാൽ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലിൽ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നേവി പങ്കുവച്ചു.

മറ്റന്നാൾ മുതൽ വീണ്ടും തിരച്ചിൽ നടക്കും. മണ്ണിനടിയിൽ കിടക്കുന്ന കയർ ഉൾപ്പെടെയുള്ളവ വടം ഉപയോഗിച്ച് ബന്ധിച്ച് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങളാകും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടക്കുക. ഇന്നത്തെ തിരച്ചിൽ തൃപ്തികരമാണെന്ന് അർജുന്റെ കുടുംബം പ്രതികരിച്ചു.

അതേസമയം പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സൈൽ പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വർ മാൽപേ പ്രതികരിച്ചു.

അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചിൽ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *