Your Image Description Your Image Description

ന്യൂഡൽഹി: സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ ജൂലായ് 31-നുമുൻപ്‌ പൂർത്തിയാക്കണമെന്ന് യു.ജി.സി. സർക്കാർ-സ്വകാര്യ-കല്പിത സർവകലാശാലകൾക്കുൾപ്പെടെ നിർദേശം ബാധകമാണെന്ന് പ്രസ്താവനയിലുണ്ട്.

സംവരണതസ്തികയിൽ ഉൾപ്പെടെ ഒഴിവുണ്ടായാൽ അത് വിദ്യാഭ്യാസസ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആറുമാസത്തിനുള്ളിൽ അവ നിർബന്ധമായും നികത്തിയിരിക്കണമെന്നതും യു.ജി.സി. ചട്ടമാണ്.ഒഴിവുകൾ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്പെടുത്തണം, അപേക്ഷ സമർപ്പിക്കാൻ ഒരുമാസം സമയം അനുവദിക്കണം, അഭിമുഖത്തിന് വിദഗ്ധരുൾപ്പെട്ട പ്രത്യേകസമിതി രൂപവത്കരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

നിയമനങ്ങൾ പൂർത്തിയാക്കിയശേഷമുള്ള തത്‌സ്ഥിതി റിപ്പോർട്ട് യു.ജി.സി.യുടെ യൂണിവേഴ്‌സിറ്റി ആക്ടിവിറ്റി മോണിറ്ററിങ് പോർട്ടലിൽ (യു.എ.എം.പി.) അപ്‌ലോഡ് ചെയ്യണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളോട് യു.ജി.സി. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *