Your Image Description Your Image Description

പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ അതിജീവിത കോടതിയില്‍ വച്ച് ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കേള്‍ക്കവെയായിരുന്നു കോടതിയിൽ വച്ച് ബോധരഹിതയായത് . 23-കാരിയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിൽ ബോധരഹിതയായി വീണത്.

പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് കോടതി കേട്ടത്. അന്വേഷണസംഘം ശബ്ദരേഖ പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്.

പെൺകുട്ടിയെ ഉടന്‍തന്നെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു. ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ വീണ്ടും പുനരാരംഭിച്ചു.

പെണ്‍കുട്ടി കോവിഡ് രോഗിയായിരുന്ന സമയത്താണ് ആംബുലന്‍സില്‍ വച്ച് പ്രതി പീഡിപ്പിച്ചത് . ആശുപത്രിയിലേക്ക്അര്‍ധരാത്രി ആംബുലന്‍സില്‍ പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പെണ്‍കുട്ടിയെ പീഡി പ്പിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *