Your Image Description Your Image Description

ചെന്നൈ: ആഡംബര കാറിനടിയില്‍പ്പെട്ട് റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരന് ദാരുണാന്ത്യo. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എം.പി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാറിനടിയില്‍പ്പെട്ടാണ് സൂര്യ എന്ന യുവാവ് മരിച്ചത് .സംഭവത്തിൽ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് .

പുണെയിലെ പോര്‍ഷെ കാര്‍ അപകടത്തിന് പിന്നാലെ നടന്ന ഉന്നതബന്ധമുള്ള വ്യക്തി ഉള്‍പ്പെടുന്ന രണ്ടാമത്തെ കേസാണിത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത് . ചെന്നൈ ബസന്ത് നഗറിലെ റോഡരികിലുള്ള നടപ്പാതയില്‍ വച്ചാണ് രാജ്യസഭാ എംപിയുടെ മകളും സുഹൃത്തായ യുവതി സഞ്ചരിച്ച ബി.എം.ഡബ്ല്യൂ കാർ റോഡരികിൽ കിടന്നുറങ്ങിയ 24-കാരനുമേല്‍ കയറിയിറങ്ങിയത്.

സംഭവം നടന്നതിന് പിന്നാലെ എം.പിയുടെ മകള്‍ മാധുരി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അപ്പോൾ ആ സമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്ത് സ്ഥലത്ത് തടുച്ചുകൂടിയവരുമായി തര്‍ക്കിച്ചുവെന്നാണ് വിവരം. പിന്നീട് ഇയാളും സംഭവ സ്ഥലത്തുനിന്ന് ഓടിപോയി. എന്നിട്ട് അവിടെ തടിച്ചുകൂടിയവര്‍ ചേർന്ന് 24-കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശേഷം പ്രദേശവാസികള്‍ ചേർന്ന് പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ബി.എം.ആര്‍ (ബീദ മസ്താന്‍ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പുതുച്ചേരി രജിസ്‌ട്രേഷനുള്ള കാര്‍ എന്ന് കണ്ടെത്തുകയും ചെയ്‌തു . പിന്നാലെ മാധുരി അറസ്റ്റിലാകുന്നതും ജാമ്യം നല്‍കി വിട്ടയയ്ക്കുന്നതും ചെയ്‌തു . സമുദ്രോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എം.പിയുടെ ബിഎംആര്‍ ഗ്രൂപ്പെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *