Your Image Description Your Image Description

ഖരീഫ് സീസണിന് മുന്നോടിയായി പുതിയ സൗകര്യങ്ങൾ ദോഫാർ ഗവർണറേറ്റിൽ തുടങ്ങി. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബത്തിലെ 84 മുറികളുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ഒരു ആഡംബര സർവിസ്ഡ് അപ്പാർട്ട്മെന്റ് സമുച്ചയം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.

ഈ കൂട്ടിച്ചേർക്കലുകളിലൂടെ ദോഫാറിലെ ലൈസൻസുള്ള ടൂറിസം സ്ഥാപനങ്ങളുടെ ആകെ എണ്ണം 100 ആയി. മൊത്തത്തിൽ 8,000ത്തിലധികം ഹോട്ടൽ മുറികൾ വാഗ്ദാനം ചെയ്യുന്നു. സന്ദർശക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അൽ ഹഫ ബീച്ച് മാർക്കറ്റിൽ ഒരു പുതിയ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും തുറന്നു. വ്യത്യസ്തമായ മൺസൂൺ കാലാവസ്ഥയാണ് ദോഫാറിനെ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന സ്ഥലമാക്കി മാറ്റുന്നതെന്ന് ഗവർണറേറ്റിലെ പൈതൃക-ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുല്ല അൽ അബ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *