Your Image Description Your Image Description

കാഠ്മണ്ഡു : മുൻ നേപ്പാൾ പ്രധാനമന്ത്രി മാധവ് കുമാറിനെതിരേ കേസ്.ബാബാ രാംദേവിന്‍റെ സ്ഥാപനത്തിനു വഴിവിട്ട് ഭൂമി അനുവദിച്ചു എന്നാരോപിച്ചാണ് മാധവ്കുമാർ നേപ്പാളിനെതിരേ ഉള്ള അഴിമതിക്കേസ്. അദ്ദേഹം 185.85 കോടി നേപ്പാളി രൂപ (13.5 ലക്ഷം ഡോളർ ) പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മാധവ് കുമാർ പ്രധാനമന്ത്രിയായിരുന്ന 2009-2011 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബാബാ രാംദേവിന്‍റെ പതഞ്ജലി യോഗപീഠ നേപ്പാൾ എന്ന കന്പനിക്ക് അയുർവേദ മരുന്നുത്പാദന കേന്ദ്രവും ആശുപത്രിയും തുടങ്ങുന്നതിന് വേണ്ടി നിയമപ്രകാരം അനുമതി ലഭിച്ചതിൽ കൂടുതൽ വസ്തു വാങ്ങാൻ മാധവ് കുമാർ കൂട്ടുനിന്നത്രേ. ഇതിൽ ചില വസ്തു പതഞ്ജലി മറിച്ചുവിറ്റതിലൂടെ സർക്കാരിനു വലിയ നഷ്ടമുണ്ടായെന്നു കേസിലെ പ്രധാന ആരോപണം.

അഴിമതിവിരുദ്ധ ഏജൻസിയായ സിഐഎഎ (അധികാര ദുർവിനിയോഗ അന്വേഷണ കമ്മീഷൻ) ആണു കേസെടുത്തിരിക്കുന്നത്. കേസിൽ മുൻ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം 92 പേർ പ്രതികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *