Your Image Description Your Image Description

ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ മുന്നേറി സൗദി അറേബ്യ. സൗദി നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് 2024 ലെ ഈത്തപ്പഴ കയറ്റുമതി 15.9 ശതമാനം വർധനയോടെ 16.9 കോടി റിയാൽ മൂല്യത്തിലെത്തി. സൗദിയിൽനിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 133 ആയി ഉയർന്നതോടെ സൗദി ഈത്തപ്പഴ കയറ്റുമതി രാജ്യങ്ങളിൽ ആഗോളതലത്തിൽ തന്നെ ഇതിനകം ശ്രദ്ധേയമായി.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരവും കഴിഞ്ഞ വർഷം രാജ്യത്തെ ഈത്തപ്പഴ ഉൽപാദനത്തിന്റെ അളവ് ഗണ്യമായി വർധിച്ചിരുന്നു. ഇത് ഈത്തപ്പഴ മേഖലയിലെ രാജ്യത്തിന്റെ ഉയർന്ന ഉൽപാദന ശേഷിയെ പ്രതിഫലിപ്പിക്കുന്നു.

ആഗോള വിപണികളിൽ സൗദി ഈത്തപ്പഴം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2023നെ അപേക്ഷിച്ച് 2024ൽ മൂല്യത്തിൽ 15.9 ശതമാനം വർധനവുണ്ടായാത് രാജ്യത്തിന് വലിയ അംഗീകാരമാണ്. സൗദി ഈത്തപ്പഴത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആഗോള വിപണന വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് ഈ വളർച്ചക്ക് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *