Your Image Description Your Image Description

യാചന നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്.റമദാൻ ആദ്യ 10 ദിവസം 33 യാചകർ പിടിയിലായിട്ടുണ്ട്. വ്യത്യസ്ത രാജ്യക്കാരായ യാചകരാണ് ‘യാചകരില്ലാത്ത അവബോധമുള്ള സമൂഹം’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി പിടിയിലായത്. റമദാൻ ആദ്യദിവസം മുതൽ അധികൃതർ പരിശോധന ശക്തമാക്കിയിരുന്നു. ആദ്യദിനത്തിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമടക്കം ഒമ്പത് യാചകർ പിടിയിലായിരുന്നു.

വ്യത്യസ്ത രീതികൾ യാചനക്ക് ഉപയോഗിച്ച് വരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെയും രോഗികളെയും ഭിന്നശേഷിക്കാരെയും ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഇതിലുൾപ്പെടും. റമദാനോടനുബന്ധിച്ച് എല്ലാ വർഷവും പൊലീസ് യാചന തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. പരമ്പരാഗത രീതിയിൽ പള്ളികൾക്ക് സമീപവും സൂഖുകൾക്ക് സമീപവുമുള്ള യാചനക്കൊപ്പം ഓൺലൈൻ രീതികളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം വിദേശത്ത് പള്ളി പണിയുന്നതിനും മാനുഷിക കാര്യങ്ങൾക്കും എന്നു പറഞ്ഞുള്ള സംഭാവന ആവശ്യപ്പെടുന്നവരെയും പിടികൂടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *