Your Image Description Your Image Description

വാഷിങ്ടൺ: ടിക് ടോക്കിനെ നമുക്ക് രക്ഷിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ വിജയ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ടിക്ക് ടോക്കിനെ സംബന്ധിച്ച ട്രംപിന്റെ പരാമർശം.

‘നമുക്ക് ടിക് ടോക്കിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം, നമുക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. നമ്മുടെ ബിസിനസ് ചൈനക്ക് നൽകാൻ ആഗ്രഹിക്കുന്നില്ല. ടിക് ടോക്കിന്‍റെ 50 ശതമാനം യു.എസ് സ്വന്തമാക്കുമെന്ന’ വ്യവസ്ഥയിൽ ടിക് ടോക്കിന് അംഗീകാരം നൽകികൊണ്ട് ട്രംപ് പറഞ്ഞു.

രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാം നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാൻ പോകുന്നു. നീണ്ട നാലു വർഷത്തെ രാജ്യത്തിന്‍റെ പതനത്തിന് തിരശ്ശീല വീഴുകയാണ്. അമേരിക്കയുടെ ശക്തിയുടെയും സമൃദ്ധിയുടെയും അന്തസിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പുതിയ ദിനം ആരംഭിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക് നിരോധനം യു.എസിൽ ഞായറാഴ്ച മുതൽ നിലവിൽ വരുമെന്നാണ് ജോ ബൈഡൻ സർക്കാർ പ്രഖ്യാപിച്ചത്. ജനുവരി 19നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യു.എസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീംകോടതിയിൽ നിന്ന് വെള്ളിയാഴ്ച അംഗീകാരം ലഭിച്ചിരുന്നു. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളി. ടിക് ടോക് യു.എസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ പിയറി വ്യക്തമാക്കിയത്. നിയമം നടപ്പാക്കേണ്ടത് ട്രംപ് ഭരണകൂടമാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

ടിക് ടോക്ക് നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും അധികാരത്തിൽ വന്ന ശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നുമാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. പദവിയിൽ തിരിച്ചെത്തിയാൽ, നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഏറെ നാൾ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനത്തിന് വിധേയരാകേണ്ടി വന്നത്. ജനുവരി 18 ശനിയാഴ്‌ച തന്നെ ടിക് ടോക ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചിരുന്നു. ആപ്പ് തുറക്കുന്നവര്‍ക്ക് സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണിച്ചിരുന്നത്.

എന്നാൽ ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം അമേരിക്കയിൽ ടിക് ടോക്കിന്റെ നിരോധനം നീക്കിയിട്ടുണ്ട്. ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ആപ്പിൻ്റെ പുനരുജ്ജീവനം. ഡൊണൾഡ് ട്രംപിൻ്റെ പിന്തുണ ഉറപ്പായതിന് പിന്നാലെ ടിക് ടോക് യുഎസില്‍ പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. എക്‌സിലൂടെയാണ് അമേരിക്കയിലെ സേവനങ്ങൾ പുനസ്ഥാപിച്ചതായി ടിക് ടോക് അറിയിച്ചത്. അമേരിക്കയിലേക്കുള്ള ടിക് ടോക്കിന്റെ തിരിച്ചു വരവിൽ നിയുക്ത പ്രസിഡന്റിന്റെ ഇടപെടലിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *