Your Image Description Your Image Description

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിൽ മരിച്ച വൈഷ്ണയുടെ മരണത്തിന് കാരണം രണ്ടാം ഭർത്താവായ ബിനുവാണെന്നാണ് പോലീസ് കണ്ടെത്തി. സംഭവദിവസം ബിനു ഓഫീസിലേക്ക് കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം വൈഷ്ണയെ കൊല്ലണം എന്ന ഉദ്ദേശത്തോടെ ഓഫീസിൽ തീയിട്ടതായിരിക്കാം എന്നും കൂടി പോലീസ് സംശയിക്കുന്നുണ്ട്. ബിനു നിരന്തരമായി ഓഫീസിൽ വന്നിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വൈഷ്ണ നേരത്തെ പരാതി നൽകിയിട്ടുണ്ട് . തുടർന്ന് മരിച്ചതിൽ ഒരാൾ വൈഷ്ണ എന്ന് തെളിഞ്ഞതോടെ പോലീസ് ബിനുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല . പിന്നീടാണ് പോലീസിന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് വൈഷ്ണയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞത് .

.ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഓഫീസ് കത്തിനശിച്ചു. അപകടം നടക്കുന്ന സമയത്ത് മരിച്ച രണ്ടാമത്തെ ആൾ ഓഫീസിലെത്തിയതിന് ശേഷം വഴക്ക് ഉണ്ടാക്കുന്നത് കേട്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട് . തീ പടർന്ന് പിടിക്കുന്നത് കണ്ട നാട്ടുകാർ തീ കെടുത്തിയെങ്കിലും രണ്ടുപേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .പിന്നലെ പോലീസും ഫയർഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത് .

 

Leave a Reply

Your email address will not be published. Required fields are marked *