Your Image Description Your Image Description

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ വിവരം പുറത്ത് വരുന്നത് . അതിൽ , 79 പുരുഷന്മാരും 64 സ്ത്രീകളും അടക്കം 143 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞിയിട്ടുണ്ട് .

നിലവിൽ 225 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കാണാതായവരുടെ ഇനിയും കൂടാൻ സാധ്യത ഉള്ളതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

ബുധനാഴ്ചയും ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിനായി കരസേനയും വ്യോമസേനയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും കൊണ്ടുവന്ന് ശ്രമം ഊര്‍ജിതമാക്കാനാണ് ശ്രമം . അതിന് വേണ്ടി സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

കൂറ്റന്‍പാറക്കല്ലുകള്‍ക്കടിയിലുംകെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളിലായി ഇവിടെ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ മാത്രം ആയിരത്തിലധികം പേർ കഴിയുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *