Your Image Description Your Image Description

പൊലീസ് ചമഞ്ഞ് നാല് ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഒമ്പതംഗ സംഘത്തിന് അജ്മാൻ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷം തടവും മോഷ്ടിച്ച തുകക്ക് തുല്യമായ തുക പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഏഴ് പ്രതികളെ നാട് കടത്താനും കോടതി ഉത്തരവിട്ടു.

നാലു ലക്ഷം ദിർഹമിന് പകരമായി യു.എസ് ഡോളർ നൽകാമെന്ന് ഒരു സംഘം വാഗ്ദാനം ചെയ്തതോടെയാണ് കേസിന് തുടക്കം. പണം കൈമാറുന്ന ദിവസം അറബ് വംശജരായ മൂന്നുപേർ സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇവരെ സമീപിക്കുകയും വാഹനത്തിൽനിന്ന് ഇരയെയും മൂന്നുപേരെയും പുറത്തിറക്കി മതിലിനോട് ചേർത്ത് തടഞ്ഞുവെക്കുകയും ചെയ്തു. ഈ സമയം പ്രതികളിൽ ചിലർ സംഘത്തിന്‍റെ തിരിച്ചറിയൽ കാർഡുകളും ഫോണും കൈക്കലാക്കി. മറ്റൊരാൾ ഫോണിൽ ഇതെല്ലാം ഏകോപിപ്പിച്ചു.

കൂട്ടത്തിൽ ഒരാൾ വാഹനത്തിൽനിന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയതോടെ പ്രതികൾ ഇരകളെ ഉപേക്ഷിച്ച് വാഹനത്തിൽ കടന്നുകളഞ്ഞു. ഇതോടെ പണം നഷ്ടപ്പെട്ട യുവാവ് അജ്മാൻ പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച അജ്മാൻ പൊലീസ് വൈകാതെ മുഴുവൻ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച പണത്തിൽ ഭൂരിഭാഗവും വീണ്ടെടുക്കുകയും ചെയ്തു. 63,000 ദിർഹമാണ് ഇതിൽനിന്ന് നഷ്ടപ്പെട്ടത്. തുടർന്ന് ഓൺലൈനായി നടത്തിയ തിരിച്ചറിയൽ പരേഡിൽ ഇര പ്രതികളെ തിരിച്ചറിഞ്ഞു.

Related Posts