Your Image Description Your Image Description

ദുബായിൽ പ്രോപ്പർട്ടി ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വർധന രേഖപ്പെടുത്തി.ഇടപാടുകളുടെ എണ്ണം 26 ശതമാനമാണ് വർധിച്ചിരിക്കുന്നത്. നിരവധി വാടകക്കാർ നിക്ഷേപത്തിന് സന്നദ്ധമാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 59,000 പുതിയ നിക്ഷേപകരാണ് മേഖലയിലേക്ക് ഈ കാലയളവിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇവരിൽ നിരവധി താമസക്കാരും ഉൾപ്പെടും. ആറുമാസത്തിൽ ആകെ 1,25,538 ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 99,947 ഇടപാടുകൾ മാത്രമാണ് നടന്നതെന്നും ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട ദുബൈ ലാനഡ് വകുപ്പിന്‍റെ കണക്കുകളിൽ വ്യക്തമാകുന്നു.

ഇടപാടുകളുടെ മൂല്യം 25 ശതമാനമാണ് ഉയർന്നിട്ടുള്ളത്. ആകെ 431 ബില്യൻ ദിർഹമിന്‍റെ ഇടപാടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിപണയിൽ ശക്തമായ വളർച്ച തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് വിൽപനകൾ, പാട്ടം, മറ്റു ഇടപാടുകൾ എന്നിവയെല്ലാം ചേർന്ന് ആകെ എണ്ണം 13 ലക്ഷത്തിലേറെ വരും. പുതിയ നിക്ഷേപകരിൽ 45 ശതമാനമാണ് യു.എ.ഇയിലെ താമസക്കാരായിട്ടുള്ളവർ. വാടകക്കാർ ഉടമകളായി മാറുന്നതായാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. അതോടൊപ്പം ദീർഘകാലത്തേക്ക് ദുബൈ വിപണി ആകർഷകമാണെന്ന വിലയിരുത്തലും വ്യക്തമാക്കുന്നു.

Related Posts