Your Image Description Your Image Description

കലയും പൈതൃകവും ഒന്നിപ്പിച്ച് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കായി ഖത്തർ മ്യൂസിയംസ് രൂപകൽപന ചെയ്ത എ.ഐ ആർട്ട് ടൂറിന് തുടക്കം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിച്ച പദ്ധതി ഡിജിറ്റൽ അജണ്ട 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഈ പരിപാടി ഖത്തറിന്റെ കലാ-സാംസ്കാരിക പൈതൃകം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നു. ഖത്തിലെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ടിലൂടെ ജനങ്ങൾക്ക് ആസ്വദിക്കാം.

ഖത്തറിന്റെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ സന്ദർശകർക്ക് പുതിയ രീതിയിൽ ആസ്വദിക്കാം. സന്ദർശകർ ആദ്യം എ.ഐ ആർട്ട് സ്പെഷലിസ്റ്റുമായി തങ്ങളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കുന്നു. പിന്നീട്, ഈ നിർദേശങ്ങളെ അടിസ്ഥനമാക്കി എ.ഐ ഒരു വ്യക്തിഗത മാർഗരേഖ ഒരുക്കും. ഇങ്ങനെ, ദോഹയിലുടനീളമുള്ള മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉപഭോക്താവിന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ യാത്രാപാത എ.ഐ ഒരുക്കുന്നു. ഈ സംരംഭം പാരമ്പര്യവും നവീകരണത്തെയും ഒത്തുചേർക്കുന്ന, ഞങ്ങളുടെ ദീർഘകാല ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നെന്ന് ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts