Your Image Description Your Image Description
Your Image Alt Text

സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് കോടതിയിൽ വാദിച്ച് 49കാരി. എറിൻ പാറ്റേഴ്സൺ എന്ന 4കാരിയാണ് കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിടുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ 49കാരി ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ സംഭവത്തിൽ നിരപരാധിയാണ് താനെന്നാണ് 49കാരിയുടെ വാദം. ചൊവ്വാഴ്ച ഓസ്ട്രേലിയയിലെ ലാത്രോബ് വാലി മജിസ്ട്രേറ്റഅ കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടയിലാണ് താൻ തെറ്റൊന്നും ചെയ്തില്ലെന്ന് യുവതി വീണ്ടും അവകാശപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റുള്ള സംഭവമെന്ന് തുടക്കത്തിൽ തോന്നിയ സംഭവം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയമാണ് വിഷബാധയേറ്റ് മരിച്ചത്. വിരുന്നിന് മുൻ ഭർത്താവിനേയും എറിൻ ക്ഷണിച്ചിരുന്നുവെങ്കിലും ഇയാൾ അവസാന നിമിഷം എത്താനാവില്ലെന്ന് എറിനെ അറിയിക്കുകയായിരുന്നു. രണ്ട് തവണ നേരത്തെ എറിൻ മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *