Your Image Description Your Image Description
Your Image Alt Text

ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ പറയുന്നത് തെളിവുകൾ നിരത്തിയാണ്. ശോഭ പറയുന്നത് ഊഹാപോഹങ്ങളും. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ശോഭ സുരേന്ദ്രൻ ആരോപിച്ചതുപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാൾ നന്ദകുമാർ ആണയിട്ട് പറയുന്നു.

ദല്ലാൾ നന്ദകുമാർ പറയണ്ടാ, അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല, സിപിഎമ്മിൽ നിന്നല്ല വേറെ ഏത് പാർട്ടിയിൽ നിന്നാണെന്ന് പറഞ്ഞാലും ജനം വിശ്വസിച്ചേനെ. ഇനിയതല്ല ശോഭ പറഞ്ഞത് ശരിയാണെങ്കിൽ അവർ തന്നെ പേര് വെളിപ്പെടുത്തി തെളിവുകൾ നിരത്തണം .

ചുമ്മാതെ ആരുടെയെങ്കിലും പേര് പറയാൻ പറ്റുമോ? ദല്ലാൾ പേരു പറഞ്ഞില്ലെങ്കിൽ മൂന്ന് ദിവസം കഴിഞ്ഞ് പേരു പറയാമെന്നാണ് ശോഭയുടെ മുന്നറിയിപ്പ്. പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിനെയാണ് ബിജെപിയിൽ ചേർക്കാൻ കൊണ്ടുവന്നതെന്നാണ് ശോഭ പറയുന്നത്.

പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാർട്ടിയിൽ നല്ലവനാണെങ്കിൽ സ്വീകരിക്കും. പക്ഷെ പിണറായി വിജയൻ മാത്രം വന്നാൽ എടുക്കില്ല, പിണറായി വിജയനെന്താ എടുക്കാ ചരക്കാണോ ശോഭേ?

സിപിഎം ഉന്നത നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശോഭ സുരേന്ദ്രൻ തന്റെ സഹായം തേടിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബിജെപിയിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നാണ് മറ്റൊരു വെളിപ്പെടുത്തൽ.

കുഞ്ഞാലിക്കുട്ടിയെ ശോഭ കണ്ടു. ഒരു വിശ്വസ്തൻ മുഖേന കെ. മുരളീധരനേയും സമീപിച്ചിരുന്നു. എന്നാൽ നീക്കം പാളിയെന്നാണ് ദല്ലാൾ പറയുന്നത്. പോണ്ടിച്ചേരി ലഫ്റ്റ്‌നെന്റ് ഗവർണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നുമാണ് ദല്ലാളിന്റെ വെളിപ്പെടുത്തൽ. ഏതായാലും ദല്ലാളിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ശോഭ സമ്മതിക്കുന്നുണ്ടു…. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *