Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ഭർത്താവ് മരിച്ചതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം പ്ലാവുവിളയിൽ ശ്രീദേവിയും മക്കളുമാണ് ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വർഷം മുമ്പാണ് ശ്രീദേവിയുടെ ഭർത്താവ് അജികുമാർ മരിച്ചത്. കുടുംബ വീടിനടുത്ത് നിർമിച്ച ചെറിയ ഷെഡ്ഡിലായിരുന്നു രോഗിയായ ശ്രീദേവിയും ഹൃദ്രോഗിയായ മകളും ഉൾപ്പെടുന്ന കുടുംബം താമസിച്ചിരുന്നത്.
അജികുമാറിൻറെ മരണശേഷം ഭർതൃവീട്ടുകാരെത്തി ഭീഷണിപ്പെടുത്തി വീടൊഴിയാൻ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. വീട്ടിലേക്കുള്ള വഴിയുമടച്ചു. കഴിഞ്ഞ ദിവസം ശ്രീദേവിയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് വീട് മറ്റൊരു പൂട്ടിട്ട നിലയിൽ കണ്ടത്. വീടും സ്ഥലവും തങ്ങളുടെ പേരിലാണെന്നാണ് അജികുമാറിൻറെ അമ്മയും സഹോദരിമാരും പറയുന്നത്. സ്വത്തിന് അവകാശികളല്ലെന്നും നിയമപരമായി
അതേസമയം രണ്ടു മക്കളെയും ശ്രീദേവിയെയും പെരുവഴിയിലാക്കുന്നത് അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മനുഷ്യത്വപരമായ സമീപനം ഭർത്താവിൻറെ കുടുംബം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും, ഭർത്താവിൻറെ ബന്ധുക്കൾ മർദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശ്രീദേവി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ശ്രീദേവി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *