Your Image Description Your Image Description
Your Image Alt Text

കേരളത്തിന്റെ മുൻ ധനകാര്യ വകുപ്പ് മന്ത്രി
സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ, ഗ്രന്ഥകർത്താവ് എന്ന നിലയത്തിലും പരിചിതാണദ്ദേഹം. അത് കൊണ്ടാണ് പത്തനംതിട്ടയിൽ നിന്നും ലോക്സഭയിലേക്ക് ജയിച്ചു പോകാൻ പാർട്ടി അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തതും

cpm കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഡോ. റ്റി. എം. തോമസ് ഐസക്ക് 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്.

തോമസ് ഐസക്കിന്റെ മുൻ ഭാര്യ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ നട ദുവൂരിയാണ്. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അയർലണ്ടിലെ സീനിയർ പ്രൊഫസറാണ

1985-ൽ “കയർത്തൊഴിൽ മേഖലയിലെ വർഗ്ഗസമരവും വ്യവസായ ബന്ധവും” എന്ന വിഷയത്തിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

1971-ൽ എസ്.എഫ്.ഐ. പ്രവർത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973-1974 കാലഘട്ടത്തിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974 തൊട്ട് 1980 വരെ എസ്.എഫ്.ഐ.-യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തന്നെ, 1979-ൽ എസ്.എസ്.ഐ. സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റുമാവുകയുണ്ടായി. 1977 മുതൽക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. കയർ സെന്ററിന്റെ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റാണ്.

1991 മുതൽ സി.പി.ഐ എം)-ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് തോമസ് ഐസക്. 2001-ലും 2006-ലും മാരാരിക്കുളത്ത് നിന്ന് ലും 2011-ലും 2016 -ലും ആലപ്പുഴ യിലോ നിന്നും നിയമസഭംഗമായ . 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സി.പി. എം)-ന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) ലെ ലാലി വിൻസെന്റിനെ 31032 വോട്ടുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ നാലാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്രുത്വത്തിൽ നിലവിൽ വന്ന സർക്കാരിൽ ധനകാര്യം , കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്.

കിഫ്‌ബി വഴി കേരളത്തിൽ വികസനം കൊണ്ട് വന്നതും തോമസ് ഐസക്കിന്റെ ബുദ്ധിയാണ്. ജനകീയാസൂത്രണവും, കുടുംബശ്രീ പദ്ധതികളുമൊക്കെ ഐസക്കിന്റെ സംഭാവനകൾ തന്നെ. ജെ എൻ യുവിലെ മുൻകാല വിയോദ്യാർത്ഥി കൂടിയായ ഡോ തോമസ് ഐസക്ക് പത്തനംതിട്ടയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെയും വിജയിക്കേണ്ടതിൻഎം പ്രാധാന്യവും എന്താണ്നിന്നു മനസ്സിലാക്കിയികാണുമലോ അല്ലെ

Leave a Reply

Your email address will not be published. Required fields are marked *