Your Image Description Your Image Description
Your Image Alt Text

ചെന്നൈ : ഐപിഎൽ 17-ാം സീസൺ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് രസകരമായ നിരീക്ഷണവുമായി മുൻ ടീമംഗം അംബാട്ടി റായുഡു. ഈ സീസണോടെ വിരമിക്കുകയാണെങ്കിൽ എം.എസ്. ധോണിക്കൊപ്പം മറ്റൊരാൾ കൂടി ക്യാപ്റ്റനായുണ്ടാകുമെന്നും രണ്ടാംപാദ മത്സരങ്ങളിൽ പുതിയ ക്യാപ്റ്റനാകും ചെന്നൈയെ നയിക്കുകയെന്നുമാണ് റായിഡുവിന്റെ നിരീക്ഷണം. കാൽമുട്ടിന് പരുക്കേറ്റതിനാൽ എല്ലാ മത്സരങ്ങളിലും ധോണി മുഴുവൻ സമയം ഗ്രൗണ്ടിൽ ഉണ്ടാകാൻ സാധ്യതയില്ല. ഇംപാക്ട് പ്ലെയറുടെ റോളിലും ധോണിയെ കണ്ടേക്കാമെന്ന് റായുഡു പറയുന്നു.

നേരത്തെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി പരീക്ഷിച്ചിരുന്നെങ്കിലും ചെന്നൈക്ക് നിരാശയായിരുന്നു ഫലം. അതിനാൽ ഇത്തവണ ഋതുരാജ് ഗയ്ക്‌വാദിനെയാകും ചെന്നൈ നായക സ്ഥാനത്തേക്കു പരിഗണിക്കുക. ഇനിയുമൊരു സീസണിൽ കൂടി ചെന്നൈക്കു വേണ്ടി പാടണിയാൻ തയാറായാൽ ധോണി തന്നെ ക്യാപ്റ്റൻസി തുടരും. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ പരുക്കു വകവയ്ക്കാതെയാണ് അദ്ദേഹം കളിച്ചത്. 10 ശതമാനം മാത്രം ഫിറ്റാണെങ്കിലും ധോണി കളിക്കും. വ്യക്തിപരമായി അദ്ദേഹം കൂടുതൽ കളിക്കുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും റായുഡു പറഞ്ഞു. ഈ മാസം 22ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *