Your Image Description Your Image Description
Your Image Alt Text

സുധാകരൻ ഇപ്പോൾ വെച്ചടി വെച്ചടി കയറ്റം ആണ്. . . . . പണ്ടാരോ പറഞ്ഞത് പോലെ തൻ താൻ കുഴിച്ചിടും കുഴിൽ താൻ തന്നെ വീഴും. . . കേട്ടിട്ടില്ലേ ? അതാണ് ഇവിടെ നമ്മുടെ കുമ്പിടി മാമനും സംഭവിക്കുന്നത്. . . . സുധാകരൻ കെ പി സി സി പ്രസിഡന്റ് കസേരയിൽ ഇരിക്കുമ്പോൾ തന്നെയാണ് പുരാവസ്തു തട്ടിപ്പ് ഉൾപ്പടെ നിരവധി അഴിമതി ആരോപണങ്ങളിൽ ഉൾപ്പെടുന്നത്. . . പിന്നീട് ഇതിൽ എല്ലാം കഴമ്പുണ്ടെന്ന് മനസിലാകുകയായിരുന്നു. . . . എന്തിനധികം പറയുന്നു ഇപ്പോൾ കെ പി സി സി യുടെ ഫണ്ട് ഉൾപ്പടെ സുധാകരൻ വെട്ടിച്ചിരിക്കുകയാണ് . . . ഇതിനെതിരെ ഇവിടെ കോൺഗ്രസിനുള്ളിലെ ഉന്നതന്മാരാരും ഒരക്ഷരം മിണ്ടില്ല… കാരണം അവർക്കുംകൂടെ ഉപകാരമുള്ള കാര്യം ആണല്ലോ. . . 10 രൂപയെങ്കിലും 10 രൂപ കിട്ടിയാൽ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. . . എന്നാൽ അതിലും ചില നേതാക്കൾ ഇവരുടെ ഒക്കെ കള്ളി വെളിച്ചത്ത് കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ്. . . . ഇപ്പോൾ സുധാകരൻ കെ പി സി സി യിൽ നിന്നും ലക്ഷങ്ങൾ ഫണ്ട് വെട്ടിച്ചതടക്കം ഗുരുതര ആരോപണങ്ങലുമായി
രംഗത്ത് എത്തിയത് ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ്‌ ആണ് . തലസ്ഥാനത്തെ കോൺഗ്രസിന്റെ പ്രധാന നേതാവും കെ കരുണാകരന്റെ സന്തതസഹചാരിയുമായിരുന്ന സതീഷ്‌ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന്‌ രാജിവച്ചിരുന്നു. . . .

സാധാരണ പ്രവർത്തകർ കൊടുംവെയിലത്ത്‌ വീടുകളിലും മറ്റും കയറിയിറങ്ങി പിരിച്ച കെപിസിസി ഫണ്ട്‌ മുഴുവൻ സുധാകരൻ കൊള്ളയടിക്കുകയും ധൂർത്തടിക്കുകയും ചെയ്യുകയാണ് . . . ഫണ്ടിനെക്കുറിച്ച്‌ കെപിസിസി എക്‌സിക്യൂട്ടീവിലോ കമ്മിറ്റികളിലോ ചർച്ചയ്ക്കു തയ്യാറാകുന്നില്ല. അതേപോലെ കോൺഗ്രസിന്റെ പരുപാടിയിൽ പങ്കെടുക്കണമെങ്കിൽ പൈസയും കൊടുക്കേണ്ട ഗതികേടിലാണ് അണികൾ ഉള്ളത്. . . തിരുവനന്തപുരം ഉദയാ പാലസിൽ സംഘടിപ്പിച്ച കോൺഗ്രസ്‌ പരിപാടിയിൽ കയറണമെങ്കിൽ പ്രവർത്തകർ 500 രൂപ വീതം നൽകണമെന്ന്‌ നിബന്ധനവെച്ചിരുന്നു. . . .പിന്നീട് ആ പരിപാടി പൊളിയുകയും ചെയ്തു. . . .

കണ്ണൂരിലെ സിപിഐ എം നേതാവ്‌ പി ശശിക്കെതിരെ വ്യാജ ആരോപണം ഉന്നയിപ്പിച്ചത്‌ കെ സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചയാളെ കെപിസിസി ഓഫീസിൽ ശമ്പളക്കാരനായി നിയമിച്ചു. ഇയാളെ കുടുംബ സമേതം തലസ്ഥാനത്തു കൊണ്ടുവന്നു താമസിപ്പിക്കുന്നു. വീടു കണ്ടുപിടിച്ചതും വാടക നൽകുന്നതുമെല്ലാം കെപിസിസിയാണ്‌. ഇപ്പോൾ അയാൾ വില്ല വാങ്ങുകയും സൂപ്പർമാർക്കറ്റ്‌ തുടങ്ങുകയും ചെയ്‌തു. അയാൾക്ക്‌ ലക്ഷങ്ങളാണ്‌ കെപിസിസിയിൽനിന്ന്‌ നൽകിയതെന്നും തമ്പാനൂർ സതീഷ്‌ പറഞ്ഞു.

കണ്ണൂരിൽ വീണ്ടും മത്സരിക്കുന്ന യുഡിഎഫ്‌ സ്ഥാനാർഥി കെ സുധാകരന്റെ ധാർമികത മണ്ഡലത്തിലാകെ ചർച്ചയാകുന്നു. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യരാകുന്ന നിയമം നിലനിൽക്കുമ്പോഴാണ് ശക്തമായ തെളിവുകളുമായി സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതിചേർക്കപ്പെട്ട സുധാകരൻ മത്സരത്തിനിറങ്ങുന്നത്‌. മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്‌ നൽകിയ കുറ്റപത്രത്തിൽ സുധാകരന്റെ പങ്ക്‌ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മോൻസണിൽനിന്ന്‌ സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന്‌ ദൃക്‌സാക്ഷിമൊഴിയുണ്ട്‌. പണം കൈപ്പറ്റിയ ദിവസം മോൻസന്റെ വീട്ടിൽ വന്നതിന്‌ ഡിജിറ്റൽ തെളിവുമുണ്ട്‌. മോൻസന്റെ കൈവശമുള്ളത്‌ യഥാർഥ പുരാവസ്‌തുവല്ലെന്ന്‌ സുധാകരന് അറിയാമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ മുമ്പ്‌ സുധാകരനെ അറസ്റ്റ്‌ ചെയ്‌തത്‌.

വിദേശികൾക്ക്‌ പുരാവസ്‌തു വിറ്റവകയിൽ ബാങ്കിൽ കുടുങ്ങിയ, മോൻസണിന്റെ രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണം നൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ്‌ കേസിലെ പരാതിക്കാർ. ഫെമ നിയമപ്രകാരം 2.62 ലക്ഷം കോടി രൂപ തടഞ്ഞുവച്ചതായി മോൻസൺ പരാതിക്കാരോട്‌ പറഞ്ഞിരുന്നു. ഇക്കാര്യം വിശ്വസിപ്പിക്കാൻ കാണിച്ച രേഖകൾ വ്യാജമാണെന്ന്‌ സുധാകരന്‌ അറിയാമായിരുന്നു. തടഞ്ഞുവച്ച തുക ലഭിച്ചാൽ എല്ലാവരും ‘സേഫാകും’ എന്ന്‌ മോൻസന്റെ മുന്നിൽവച്ച്‌ സുധാകരൻ പറഞ്ഞതായും മൊഴിയുണ്ട്‌.

നേരത്തേതന്നെ ക്രിമിനൽ പശ്‌ചാത്തലമുള്ളയളാണ്‌ സുധാകരൻ. മട്ടന്നൂരിലെ നാൽപ്പാടി വാസു വധക്കേസിലെ എഫ്‌ഐആറിൽ ഒന്നാം പ്രതിയായിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ ജീവനക്കാരൻ കെ നാണുവിനെ ബോംബെറിഞ്ഞുകൊന്നത്‌ കൈയബദ്ധമാണെന്ന്‌ സുധാകരൻ കുറ്റസമ്മതവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *