Your Image Description Your Image Description
Your Image Alt Text

കൊളറാഡോ : 2019 ൽ ആഫ്രോ– അമേരിക്കൻ യുവാവ് എലൈജ മക്കെയ്ൻ (23) കൊല്ലപ്പെട്ട കേസിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്ന് കണ്ടെത്തി. റോ‍ഡിൽവച്ചു സംശയത്തിന്റെ പേരിൽ പൊലീസ് ഓടിച്ചിട്ടു പിടിച്ച യുവാവിനെ മയക്കിക്കിടത്താനായി അമിത അളവിൽ മരുന്ന് കുത്തിവച്ച പാരാമെഡിക്കൽ ജീവനക്കാരായ ജെറമി കൂപ്പർ (49), പീറ്റർ സിച്ചനീക് (51) എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.

ഇവരുടെ അനാസ്ഥ യുവാവിന്റെ ജീവനെടുത്തതായി കോടതി കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ മയക്കാനായി ഈ മരുന്നു ഉപയോഗിക്കാറില്ലെന്നും യുവാവിന്റെ ആരോഗ്യനില വിലയിരുത്തിയതിൽ പാരാമെഡിക്കൽ ജീവനക്കാർക്ക് പിഴവു സംഭവിച്ചതായും അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

നിരപരാധിയായ യുവാവിനെ സംശയത്തിന്റെ പേരിലാണ് പൊലീസ് പിടികൂടിയത്. ഭയന്നുപോയ യുവാവ് ചെറുത്തതോടെ പൊലീസ് നിലത്തുവീഴ്ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. പൊലീസിനെ സഹായിക്കാനാണു പാരാമെഡിക്കൽ സംഘം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *