Your Image Description Your Image Description
Your Image Alt Text

ബംഗളൂരു: നഗരത്തിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ  സെൻട്രൽ ക്രൈംബ്രാഞ്ച്  കസ്റ്റഡിയിലെടുത്തു. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരാള്‍ കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോയതായി കണ്ടെത്തിയിരുന്നു.

കസ്റ്റഡിയിലെടുത്തയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്. ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ഡി.ജി.പി അലോക് മോഹൻ പറഞ്ഞു. പത്തുപേർക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് കമിഷണറുടെ ഓഫിസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 1.05നാണ് സ്ഫോടനമുണ്ടായത്. കഫേയിലെ കൈകഴുകുന്ന സ്ഥലത്ത് യുവാക്കൾ ഉപേക്ഷിച്ചുപോയ ബാഗിൽനിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ജീവനക്കാർ അറിയിച്ചതായി കഫേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദിവ്യ രാഘവേന്ദ്ര പറഞ്ഞു. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *