Your Image Description Your Image Description
Your Image Alt Text

കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ റെനീഷ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ച കോടതി അ‌ന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് മേധാവിയ്ക്ക് നിർദേശം നൽകി. നേരത്തേ, എസ്.ഐ. റിനീഷ് ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല

സ്റ്റേഷനിലെ മുൻ എസ്ഐ വി ആർ റിനീഷാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുൻപാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു.റെനീഷിനെതിരേ സ്വീകരിച്ച നടപടി സംസ്ഥാന പോലീസ് മേധാവി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.

അതേസമയം, എസ്ഐയ്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമ്പോൾ എന്ത് നടപടിയാണ് റിനീഷിനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നുവരികയാണെന്നാണ് ഡിജിപിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ഡിജിപി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അ‌ക്വിബ് സുഹൈൽ എന്ന അ‌ഭിഭാഷകനെയാണ് ആലത്തൂർ സ്റ്റേഷനിലെ എസ്.ഐ. ആയിരുന്ന റിനീഷ് അ‌പമാനിച്ചത്. എസ്.ഐയും അ‌ഭിഭാഷകനും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് റിനീഷിനെതിരേ കേസെടുത്തത്. റിനീഷിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *