Your Image Description Your Image Description
Your Image Alt Text

പി സി ജോർജിന്റെ മകൻ തന്നെ താനെന്നു ഷോൺ ജോർജ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വീണാ വിജയന് കാനഡയിൽ ഒരു കമ്പനിയുണ്ടെന്നു പറഞ്ഞു പരത്തിയ ഷോൺ ഇതാ ഇപ്പോൾ മൊഴിയുന്നതു താൻ ഒരു ചൂണ്ട ഇട്ടു നോക്കിയതാണെന്നു. അല്ലാതെ തനിക്ക് അതിനെ പറ്റി വിവരങ്ങളൊന്നും തന്റെ കൈവശമില്ലെന്നു ഷോൺ ജോർജ് പറയുമ്പോൾ പറഞ്ഞതത്തെപടി ഏറ്റെടുത്ത പ്രമുഖ വാർത്താ ചാനലുകൾ പത്രങ്ങൾ ഇവരൊക്കെ എന്ത് പറയും ഇനി. ഞാൻ ഒരു ചൂണ്ടയിട്ട് നോക്കി അവരതിൽകൊത്തി എന്നാണ് തന്റെ സ്വന്തം ഏഷ്യാനെറ്റ് ചാനലിനെ വിളിച്ചു വരുത്തി നൽകിയ ഷോണിന്റെ മൊഴി.

ചിലപ്പോൾ കനേഡിയൻ കമ്പനിയിൽ വീണക്ക് പങ്കുണ്ടെന്ന രേഖകൾ കിട്ടിയേക്കാം. തനിക്കറിയില്ല സത്യാവസ്ഥ . എന്റെ കൈയിൽ ഒരു ഡോക്യൂമെൻറ്സും ഇല്ല .ഡീറ്റെയിൽസ് എടുത്താൽ ഒത്തിരി വിവരങ്ങൾ കിട്ടിയേക്കും. എനിക്ക് അതിനെ കുറിച്ച് അറിവില്ല. ഞാനല്ല ബാക്കിയൊക്കെ മാധ്യമങ്ങളാണ് എഴുതിയത്. അന്വേഷണം കാനഡയിലേക്ക് പോകണം. ചിലപ്പോൾ വീണയെ എസ് എൻ സി ലാവ്ലിനുമായി …ചിലപ്പോൾ ബന്ധപ്പെടുത്താൻ കഴിയും. അതൊക്കെ ആരെങ്കിലും അന്വേഷിക്കട്ടെ

ഷോൺ ജോർജി. ഒരു വ്യക്തിക്കെതിരെ ആരോപങ്ങൾ ഉന്നയിക്കുന്നത് താങ്കളെപ്പോലുള്ള ഒരു അഭിഭാഷകനാകുമ്പോൾ അതിനു ഒരൽപം അടിസ്ഥാന തെളിവുകളെങ്കിലും വേണ്ടേ. ഇപ്പോൾ ഷോൺ ഇട്ട ചൂണ്ടയിൽ കൊത്തിയിരിക്കുന്നതു പിണറായി വിജയനും വീണ യുമല്ല കേരളത്തിലെ മാധ്യമങ്ങളാണ്. എന്നിട്ടും ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ പ്രത്യാശ പ്രകടിപ്പിക്കാന് തന്റെ ഇന്റർവ്യൂ സൈൻ ഓഫ് ചെയ്യുന്നത്. ശക്തമായി കേസിൽ മുന്നോട്ടു പോകുവാനാണ് ഷോണിന്റെ തീരുമാനമെന്ന കമെന്റും. അപ്പോൾ കേൾക്കുന്നവർ എന്ത് കരുത്തും. ബി ജെ പിയിലെത്തിയ ഷോണിന് ഏഷ്യാനെറ്റ്ചാ നൽ വക ഒരു കംപ്ലിമെന്റ്റ് ഇന്റർവ്യൂസ്. അത്ര താനെ . അധ്യാപികയായി പെൻഷൻ പറ്റിയ പിണറായി വിജയൻറെ ഭാര്യയുടെ നീക്കിയിരുപ്പത്ര എന്ന് എത്ര കരുതലോടെയാണ് ഷോൺ ജോർജ് അന്വേഷിച്ചിറങ്ങിയത്. എന്നിട്ടു പെരുവഴിയിലായപ്പോൾ തനിക്കെതിരെ കേസ് നൽകിയ വീണ വിജയനെ നേരിടുമെന്ന് ഒരു വീമ്പിളക്കലും. പിണറായിക്കെതിരെയും മന്ത്രി റിയാസിനെതിരെയും വീണക്കെതിരെയും തൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നിട്ടെന്തിനാ കേസെടുത്തി എന്നൊരു കുമ്പസാരവും. അച്ഛൻ തുള്ളുന്നത് കണ്ടു ഇക്കാലത്തു മകളും തുള്ളാൻ തുടങ്ങിയാൽ തുടങ്ങിയാൽ ഇങ്ങനെയൊക്കെ തന്നെ അവസാനിക്കും.എ ചാൻ തുള്ളൽ നിർത്തി വീട്ടിലിരുപ്പായി. ഷോണിനി അങ്കത്തട്ടിൽ ഇനിയുമെത്ര ബാല്യം ബാക്കി. തിരെഞ്ഞെടുപ്പിൽ അച്ഛനോ തനിക്കോ പത്തനംതിട്ട വച്ച് നീട്ടാൻ പോകുന്ന ബി ജെ പിക്ക് വേണ്ടി ഷോൺ ഇട്ട ചെണ്ടയാളാണ് വേണ വിജയനെതിരെ കാടടച്ചു വേദി വച്ചതു. ചൂണ്ടയിട്ട ശേഷമാണ് അതിൽ കൊളുത്താൻ ഇര ബി ജെ പിക്കാർ നൽകിയില്ലെന്ന് ഷോണിന് മനസിലായത്. ചെണ്ടയിൽ ഇര കോർക്കുമോ എന്ന് പോലും നോക്കാതെ ബി ജെ പിക്കാർ പിൻവാങ്ങുകയും ചെയ്തു. കാരണം അവർക്കു പദയാത്ര എവിടെയെങ്കിലും കൊണ്ടൊന്നുമുട്ടിക്കണം. തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലക് പോലും യാത്ര കാരണം സംഭാരം വിതരണം ചെയ്യാൻ ബി ജെ പിക്കാറില്ലാത്ത അവസ്ഥയാണിപ്പോൾ. ഇത്രയും ദിവസം കേരളത്തിൽ സർപ്രൈസ് വിസിറ്റുകളുമായി യാത്ര തുടർന്നിട്ടെന്തായി , അതൊന്നും കൊടോന്നും കേന്ദ്രത്തെ ഇമ്പ്രെസ്സിസ്സ് ചെയ്‌യാനാകുന്നില്ലത്രേ. ആ വിഷമത്തിലാണ് സിറീഷ് ഗോപി തൃശ്ശരിൽ കുടം തുറന്നു വിട്ട ഭൂതത്തെ കൊണ്ട് ഒന്നും നടക്കുന്നില്ല. ഗോപിയാശാനാണെങ്കിൽ ഇനി കലാമണ്ഡലത്തിൽ ചെന്ന് കൂടിയാട്ടം കൂടി അഭ്യസിച്ചാൽ മതി . ബാക്കിയെല്ലാ നടനവും തൃശ്ശൂരിൽ എടുത്തു പുറത്തിട്ട് ഇപ്പോൾ വിശ്രമത്തിലാണ്. ഇവരെയൊക്കെ വെട്ടി സൂപ്പർ സ്ഥാനാർത്ഥിയായി കേരളത്തിൽ ഒരു മണ്ഡോലത്തിൽ അവതാരടിക്കുക മാത്രം മതി. ബാക്കിയൊക്കെ അച്ഛനും മകനും ചേർന്ന് നോക്കിക്കൊള്ളും. ആ ശ്രമങ്ങൾക്കാണ് ബി ജെ പി കടക്കൽ കത്തി വച്ചതു. അതിനു പിന്നാലെ ഇനി വീണ നൽകിയ കേസും നേരിടണം. വീണ ചില്ലറക്കാരിയൊന്നുമല്ല അസത്യം പ്രചരിപ്പിച്ച ഷോൺ ജോർജിന്റെ വക്കീൽ കുപ്പായം അഴിച്ചു വയ്ക്കുമെന്ന് ശപഥമെടുത്തിരിക്കുന്നു വീണ.

Leave a Reply

Your email address will not be published. Required fields are marked *